Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Examination

ഉന്നതവിദ്യാഭ്യാസത്തിന് ഇഗ്‌നൊ

തിരുവനന്തപുരം: മികവുറ്റ ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും പ്രാപ്യമാക്കുന്ന സ്ഥാപനമാണ് ഇന്ദിരാ ഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റി (ഇഗ്‌നൊ). നാക് എ++ അംഗീകാരമുള്ള രാജ്യത്തെ ഓപൺ സർവകലാശാലകളിലൊന്നാണിത്.

കല, ശാസ്ത്രം, മാനേജ്മെന്‍റ്, കംപ്യൂട്ടർ സയൻസ് തുടങ്ങി വിവിധ മേഖലകളിലായി മുന്നൂറിലധികം പ്രോഗ്രാമുകൾ ഇഗ്‌നൊ നൽകുന്നു. സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ ഗവേഷണതല പഠനങ്ങൾവരെ വിദ്യാർഥികളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാം. വർഷത്തിൽ രണ്ടുതവണ അഡ്മിഷൻ ലഭ്യമാകുന്നതിനാൽ ജോലി ചെയ്യുന്നവർക്കും പ്രവാസികൾക്കും സ്വന്തം സമയക്രമത്തിൽ പഠിക്കാൻ കഴിയും.

യുജിസി മാർഗനിർദേശങ്ങൾ പ്രകാരം ഒരേസമയം ഒന്നിലധികം കോഴ്സുകൾ പഠിക്കാനും അവസരമുണ്ട്. തിരുവനന്തപുരം ഇഗ്‌നൊ റീജണൽ സെന്‍ററിന് കീഴിലുള്ള മാർ ഈവാനിയോസ് കോളജിലെ ഇഗ്‌നൊ സ്റ്റഡി സെന്‍ററാണ് അക്കാദമിക പിന്തുണയും സേവനങ്ങളും നൽകുന്ന പ്രധാന കേന്ദ്രം.

ജൂലൈ സെഷനിലേക്കുള്ള അഡ്മിഷൻ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്ക് ഇഗ്‌നൊ വെബ്സൈറ്റ് സന്ദർശിക്കുകയോ സ്റ്റഡി സെന്‍ററുമായി ബന്ധപ്പെടുകയോ ചെയ്യാമെന്നും ഇഗ്‌നൊ സ്റ്റഡി സെന്‍റർ കോ-ഓർഡിനേറ്റർ ഡോ. സുജു സി. ജോസഫ് അറിയിച്ചു.

Kerala

കീമീല്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: കീമീല്‍ സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു. തെറ്റായ രീതിയിലുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ ഭൂരിഭാഗം വിദ്യാര്‍ഥികളും അനീതി നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടു. അതുകൊണ്ട് എല്ലാ കുട്ടികള്‍ക്കും നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ കഴിയുന്ന വിധത്തിലുള്ള ഒരു ഫോര്‍മുലയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.

എന്നാല്‍ കോടതി അത് റദ്ദാക്കി. സംസ്ഥാന ബോര്‍ഡിന്‍റെ കീഴില്‍ പഠിച്ച കുട്ടികള്‍ക്ക് പ്രയാസമുണ്ടായതിന് കാരണം സര്‍ക്കാരിന്‍റെ തീരുമാനമാണെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്.

സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം കോടതി ഉത്തരവ് കാരണം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാര്‍ തീരുമാനം കീം ഫലത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

അടുത്തവർഷം എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ ഒരു കോടതിക്കും തള്ളാൻ കഴിയാത്ത തരത്തിൽ ഫോർമുല നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up